Thursday, July 30, 2020

ഓം നമഃശിവായ

പാരലൽ കോളേജ് അദ്ധ്യാപകനും, അതിലുപരി അറിയപ്പെടുന്ന ഭക്തനുമായ ശിവാനന്ദൻ പശുകുത്തി ആശുപത്രിയിലായി. ആറ്റിൻകര ഗ്രാമത്തിലങ്ങോളമിങ്ങോളം ഈ വാർത്തയെത്തിക്കാൻ പാടുപെട്ടത് പോസ്റ്റുമാൻ നാണുവായിരുന്നു. അന്നു വൈകുന്നേരം ദാസപ്പന്റെ ചായ ക്കടയിൽ കൂടിയവർ ഈ വിഷയം ചർച്ചചെയ്തു . ശിവാനന്ദൻ ആളുകളുടെ അഭിപ്രായത്തിൽ നല്ലവനും, പരോപകാരി അല്ലെങ്കിലും ആരെയും ദ്രോഹിക്കാത്തവനും ആയിരുന്നു.

വൈകിട്ട് ശിവന്റെയമ്പ ലത്തിൽ പോകുന്നവഴിയാണ് സംഭവം . വീടിനു പുറകിലെ പാട ങ്ങൾക്കപ്പുറമാണ് അമ്പലം . കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുടെ വരമ്പി ലൂടെ നടന്നുവേണം അമ്പലത്തിലെത്താൻ. പാതിവഴിയെത്തിയപ്പോഴാണ്, പാടത്തെവിടെയോ മേഞ്ഞു നിന്നിരുന്ന ഒരു പശു ശിവാനന്ദനു പിന്നാലെ പാഞ്ഞെത്തിയത്. ആദ്യത്തെ കുത്ത് പിന്നിൽനിന്നു തന്നെ കിട്ടി . അപ്രതീക്ഷിതമായി കിട്ടിയ കുത്തിന്റെ ആഘാതത്തിലും വേദനയിലും സ്വയം മറന്നുപോയ ശിവാനന്ദൻ, സമനില വിണ്ടെടുത്ത് തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ടു പിന്നിൽ തലതാഴ്ത്തി വാലും പൊക്കി അടുത്ത കുത്തിനു തയ്യാറെടുക്കുന്ന പശുവിനെക്കണ്ടത് .ഒന്നു മാലോചിച്ചില്ല . അയാൾ ഫസ്റ്റ് ഗിയറിൽ തന്നെ ഓടാൻ തുടങ്ങി; പശു പിന്നാലെയും. എന്നാൽ മുണ്ട് മടക്കി കുത്താത്തതിനാലും കാലിൽ സ്ലിപ്പർ ചെരുപ്പുകളായിരുന്നതിനാലും കൈയിൽ അമ്പലത്തിലേക്കായി കരുതിയ പൂക്കടയുണ്ടായിരുന്നതിനാലും പ്രതീക്ഷിച്ചതു പോലെ പിക്കപ്പ് കിട്ടിയില്ല വിണ്ടും പശുവിന്റെ കുത്തേറ്റ് ശിവാനന്ദൻ പാടത്തേക്ക് മറിഞ്ഞുവീണു . പ്രയാസപ്പെട്ടെണീറ്റ് . കാലിലെ ചെരിപ്പൂരി മാറ്റി. മുണ്ടും മടക്കിക്കുത്തി, വീണ്ടും വരമ്പത്തു കയറി മുന്നോട്ടോടാൻ തുടങ്ങി . പശുവുണ്ടോ വിടുന്നു. അതു പിന്നാലെ പാഞ്ഞു. പാടത്തു വീണപ്പോൾ കൈയിൽ നിന്നും തെറിച്ചു പോയ പൂക്കുടയെടുക്കാൻ തിരക്കിനിടയിൽ ശിവാനന്ദൻ മറന്നുപോയി.

ഒടുവിൽ അമ്പലമുറ്റത്ത് അരയാലിന്റെ ചോട്ടിൽ സ്ഥിരമായി ചീട്ടുകളിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് രക്ഷക്കെത്തിയത് . പാടവരമ്പത്ത് കൂടെ ഓടിവരുന്ന പശുവിനെയും ശിവാനന്ദനെയും കണ്ടു കാര്യം മനസ്സിലാക്കിയ അവർ ഓടിയെത്തി അയാളെ പശുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ചു.

പരുക്കേറ്റ അയാളെ, പെട്ടെന്നുതന്നെ ഒരു ടാക്സി പിടിച്ച് അവർ ആശുപ്രതിയിലെത്തിച്ചു . അവിടെയെത്തി പലരും അയാളെ സന്ദർശി ച്ചു . സഹ അദ്ധ്യാപകർ , വിദ്യാർത്ഥി വിദ്യാർത്ഥിനികൾ , അമ്പലം ശാന്തിക്കാരൻ , കമ്മിറ്റിക്കാർ , ബന്ധുമിത്രാദികൾ അങ്ങിനെ പലരും. തലക്കും കൈകാലുകൾക്കും നല്ല പരിക്കുണ്ട് . പ്ലാസ്റ്ററിട്ട കാലുകൾ അല്പം ഉയർത്തി വെച്ച നിലയിലാണ് കിടപ്പ് - ഒന്നും സംസാരിക്കാ തെ , നിസ്സംഗനായി . കൂടെയുണ്ടായിരുന്ന ഭാര്യയാണ് വിവരമന്വേഷിച്ചെത്തിയവരോട് വർത്തമാനം പറഞ്ഞത്. ആശുപ്രതി മുറിവിടുന്നതിനു മുൻപ് അവരിൽ പലരും “ നാലും ശിവാനന്ദനിങ്ങനെ വന്നല്ലോ ... ? " എന്ന് അതിശയപ്പെട്ടു . വെറുതെ കണ്ണുകൾ മിഴിച്ചങ്ങിനെ കിടന്നത ല്ലാതെ അയാൾ ആരോടും ഒന്നും മിണ്ടിയില്ല . വിശക്കുമ്പോൾ മാത്രം, സന്ദർശകർ കൊണ്ടുകൊടുത്ത മുന്തിരിയും പഴവും കഴിച്ചു .

കണക്കദ്ധ്യാപകനായിരുന്ന ശിവാനന്ദന്റെ ജീവിതം തികച്ചും ലളി തമായിരുന്നു . കോളേജ് ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷമാണ് ദേവമാതാ ട്യൂഷൻ സെന്ററിൽ അദ്ധ്യാപനം തുടങ്ങിയത്. ഗവൺമെന്റ് ജോലി കിട്ടുന്നതുവരെ, എന്നായിരുന്നു ആദ്യത്തെ പ്ലാൻ . എന്നാൽ ഈ പണി ഇഷ്ടപ്പെട്ടതുകൊണ്ടാ വീട്ടുകാരാരും മറ്റൊന്നിനും നിർബന്ധിക്കാത്തതുകൊണ്ടോ ... എന്തോ .... അയാൾ പിന്നെ മറ്റൊരു ജോലിക്കും ശ്രമിച്ചില്ല, പോയില്ല . കുട്ടികൾക്ക് , പ്രത്യേകിച്ച് , പെൺകു ട്ടികൾക്ക് ശിവാനന്ദൻ സാറിനെ വലിയ മതിപ്പുമായിരുന്നു . പഠിപ്പിക്കല് അത്ര കേമമല്ലായിരുന്നെങ്കിലും, എന്നും വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചെത്തിയിരുന്ന കട്ടിമീശക്കാരനായ ഈ കണക്കദ്ധ്യാപ കനെ പെൺകുട്ടികൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു . സാറിന് പെൺ കുട്ടികളെയും. എപ്പോഴെങ്കിലുമൊക്കെ സാറിനോടസൂയ തോന്നിയ ചില വികൃതിപ്പയ്യൻമാർ അയാൾക്ക് “ മീശമാധവൻ ” എന്ന ഇരട്ടപ്പേരു നല്കിയിരുന്നു .
അങ്ങിനെ വർഷങ്ങൾ കടന്നുപോയപ്പോൾ ശിവാനന്ദന് ഒരു പെണ്ണു കെട്ടണമെന്നു തോന്നി. മകന്റെ ആഗ്രഹം മണത്തറിഞ്ഞ മാതാപിതാ ക്കൾ ഒരു ഗവൺമെന്റു ജോലിക്കാരിയതന്നെ തപ്പിയെടുത്തു. ഒരു പാരലൽ കോളേജ് വാദ്ധ്യാർക്ക് കെട്ടിച്ചുകൊടുക്കാൻ പെണ്ണിന്റെ വീട്ടു കാർക്ക് താല്പര്യമില്ലായിരുന്നെങ്കിലും, ആദ്യകൂടിക്കാഴ്ചയിൽ തന്നെ പെൺകുട്ടിയെ വീഴ്ത്താൻ ശിവാനന്ദനു കഴിഞ്ഞതുകൊണ്ട്, വീട്ടുകാരുടെ എതിർപ്പിന് വലിയ ബലമില്ലായിരുന്നു . കല്യാണം കഴിഞ്ഞ് ദാമ്പത്യം സുഖകരമായിരുന്നു എന്നതിനു തെളിവെന്നോണമാണ്, കൃത്യം ഒരു വർഷം കഴിഞ്ഞ് ഒരാൺകുട്ടിയും പിന്നെയും ഒരു വർഷം കഴിഞ്ഞ് ഒരു പെൺകുട്ടിയും ഉണ്ടായത് .

എന്നാൽ ഒരഞ്ചുവർഷം കഴിഞ്ഞപ്പോൾ ജീവിതത്തിലെ പുതുമക ളെല്ലാം നഷ്ടപ്പെട്ടതായി അയാൾക്കുതോന്നിത്തുടങ്ങി . പഠിപ്പിക്കലും കുടുംബജീവിതവുമൊക്കെ പരമബോറായി. ഒന്നിലും ഒരുത്സാഹവുമില്ല. പഠിപ്പിക്കാൻ പോകുന്നതുപോലും കേവലം ഒരു ചടങ്ങ് എന്ന പോലെയായി. പലരാത്രികളിലും സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ തുടങ്ങുന്ന ഭാര്യയോട്
'നല്ല സുഖമില്ല' എന്നു പറഞ്ഞ് തിരിഞ്ഞു കിടന്നു. അച്ഛനോടും അമ്മയോടും എന്തിന് സ്വന്തം കുഞ്ഞുങ്ങളോടു പോലും അധികം മിണ്ടാതെയായി. ഈ മാറ്റങ്ങൾ കണ്ട് മനസ്സുനൊന്ത ഭാര്യ സ്വന്തം ഭർത്താവിനു സൽബുദ്ധി തിരിച്ചുകിട്ടാൻ എന്നും ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു . അങ്ങിനെ ഒരുദിവസം സന്ധ്യാനേരത്ത് വിളക്കു കത്തിക്കാൻ തുടങ്ങുമ്പോൾ കയറിവന്ന ശിവാനന്ദനെ തന്റെ കൂടെയിരിക്കാൻ അവർ നിർബന്ധിച്ചു . ഒരെതിർപ്പും കൂടാതെ അയാൾ അനുസരിച്ചു. എന്തിന് തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം അയാൾ പ്രാർത്ഥനക്കായി ഭാര്യയോടൊപ്പം കൂടി. ക്രമേണ അയാൾ ഈശ്വരവിശ്വാസ ത്തിലേക്ക് തിരിഞ്ഞു . ആദ്യം വീട്ടിലെല്ലാപേർക്കും ശിവാനന്ദന്റെ മാറ്റ ത്തിൽ സന്തോഷം തോന്നിയെങ്കിലും പിന്നീടുള്ള അയാളിലെ മാറ്റ ങ്ങൾ അവരെ വിഷമിപ്പിച്ചു .

ദിവസങ്ങൾ കഴിയുന്തോറും അയാളിലെ ഭക്തി കൂടിക്കൂടി വന്നു . ആദ്യമൊക്കെ പ്രാർത്ഥനാസമയത്ത് ഭാര്യയോടൊപ്പം വെറുതെയിരുന്ന അയാൾ, പിന്നീട് എല്ലാ കാര്യങ്ങൾക്കും മുൻകൈയെടുത്തു തുടങ്ങി. വിളക്ക് പുറത്തുകൊണ്ടുപോയി ചാരം തേച്ച് കഴുകി തുടക്കുക. തിരി തയ്യാറാക്കുക - അങ്ങിനെ എല്ലാ കാര്യങ്ങളും അയാൾ തന്നെ ചെയ്യാൻ തുടങ്ങി. ഏതാനും മാസങ്ങൾകൊണ്ട് ശിവാനന്ദൻ ഒരു തികഞ്ഞ ഭക്തനായി മാറുകയുണ്ടായി . വീട്ടിൽ പുതുതായി ഒരു പൂജാ മുറി ഒരുക്കി അതിൽ ഇഷ്ടദൈവങ്ങളുടെ ഫോട്ടോകൾ നിരത്തി . എല്ലാ ദൈവങ്ങൾക്കും കൂടി ആ കൊച്ചുമുറിയിൽ ഇരിക്കാൻ തന്നെ പ്രയാസമായിരുന്നു . പുതിയ വിളക്കുകൾ, മറ്റു പൂജാസാമഗ്രികൾ, ഇരിക്കാൻ ഒരു ചെറിയ പീഠം, ഒരു കൊച്ചുരുളി തുടങ്ങിയവ പൂജാമുറിയിൽ സജ്ജമായി.

ചുരുക്കത്തിൽ പുതുതായി കൈവന്ന ഭക്തി ശിവാനന്ദന്റെ ജീവിതം തന്നെ മാറ്റി മറിച്ചു . അയാൾ എന്നും രാവിലെ അഞ്ചുമണിക്കെണീറ്റ് സൂര്യനമസ്കാരം ചെയ്യാനാരംഭിച്ചു. അത് കഴിഞ്ഞ് മറ്റ് ദിനചര്യകൾക്കുശേഷം ഈറനുടുത്ത് പൂജാമുറിയിൽ കയറും. അവിടെ പിന്നെ ഒരു രണ്ടുമണിക്കുർ രാമായണമോ മഹാഭാരതമോ അങ്ങിനെയെന്തെങ്കിലും ഉറക്കെ വായി ക്കും . അത് കഴിഞ്ഞ് പൂജ . പൂജക്കുശേഷം കർപ്പൂരം കത്തിച്ച് വീട്ടിലെല്ലാപേരെയും തൊഴിച്ചിട്ടു മാത്രമേ അയാൾ പ്രഭാതഭക്ഷണം കഴിക്കു മായിരുന്നുള്ളു . ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നതിനുമുമ്പ് ദിവസവും രാവിലെ അമ്പലത്തിൽ പോകുന്നത് ശീലമാക്കി. ജോലി കഴിഞ്ഞ് നേരെ അമ്പലത്തിലേക്ക്. പിന്നെ ദീപാരാധനയും കഴിഞ്ഞ് നടയടച്ചശേഷമേ വീട്ടിലെത്തുകയുള്ളു. വിട്ടിലെത്തിയാൽ എന്തെ ങ്കിലും കഴിച്ച് കിടന്നുറങ്ങും . ആരോടും അധികം സംസാരിക്കാതെ യായി ,

ശിവാനന്ദന്റെ ഈ മാറ്റവും രീതികളും, ഭാര്യയെയും അച്ഛനമ്മമാരെയും വല്ലാതെ ദുഖിപ്പിച്ചു . 'അച്ഛനെന്താ ഒന്നും മിണ്ടാത്തെ ' എന്ന് കുട്ടികളും ചോദിച്ചു തുടങ്ങി. അയാൾ വീട്ടിൽ നിന്നും യാഥാർത്ഥ്യ ങ്ങളിൽനിന്നുമകന്ന് തന്റേതായ മറ്റേതോ ലോകത്തു ചെന്നുപെട്ടതായി വീട്ടിലുള്ളവർ മനസ്സിലാക്കി. ദൈവകാര്യങ്ങളൊഴിച്ച് മറ്റൊന്നിലും അയാൾ ശ്രദ്ധയില്ലാതായി . അമ്പലത്തിൽ പോയശേഷം പലദിവസങ്ങ ളിലും ട്യൂഷൻ സെന്ററിലെത്താൻ വൈകിയതിനു പ്രിൻസിപ്പലിന്റെ വായിൽ നിന്നും ശകാരം കേട്ടു. 

അങ്ങിനെയിരിക്കുമ്പോഴാണ് അമ്പലക്കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത് . സെക്രട്ടറിയായി ശിവാനന്ദൻ ഐകകണ്ഠന തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അതോടുകൂടി ഉത്തരവാദിത്തങ്ങൾ കൂടു കയും മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റാതെയാവുകയും ചെയ്തു . ദീപാരാധന കഴിഞ്ഞ് നടയടച്ചുകഴിഞ്ഞാലും കണക്കുകളെല്ലാം കൃത്യമായി എഴുതിക്കഴിഞ്ഞശേഷമേ വീട്ടിലേക്ക് തിരിക്കുകയുള്ളു . അയാൾ ക്രമേണ വീടുമായും വീട്ടുകാരുമായകന്ന് സ്വന്തമായ ലോകത്ത് ഒറ്റ പ്പെട്ടു . കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും അമ്പലത്തിന്റെ ആവശ്യങ്ങൾക്കായി ചെലവാക്കാൻ തുടങ്ങി. എല്ലാ ഉത്തരവാദിത്തങ്ങളും ചെലവുകളും തലയിൽ വീണ ശിവാനന്ദന്റെ ഭാര്യ, ഒരാളിന്റെ ശമ്പളം കൊണ്ട് മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടി.

അങ്ങനെയിരിക്കുമ്പോഴാണ്, ഒരുദിവസം അമ്പലത്തിൽ നിന്നും മടങ്ങിവരുന്ന വഴി , ശിവാനന്ദന്റെ കാലിൽ ഒരു പാമ്പ് കടിച്ചത്. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അടുത്തുള്ള വിഷവൈദ്യന്റെയടുത്ത് എത്തിക്കുകയും അതുകൊണ്ടുമാത്രം മരണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു . എന്നാൽ ഇതൊരു തുടക്കം മാത്രമായിരുന്നു. മാസത്തിലൊ രിക്കലെങ്കിലും, ഒന്നുകിൽ അമ്പലത്തിൽ പോകുന്നവഴി, അല്ലെങ്കില് മടങ്ങിവരുന്ന വഴി, ഇങ്ങിനെയെന്തെങ്കിലും അത്യാഹിതം സംഭവിക്കുക പതിവായി. അങ്ങനെ കഴിഞ്ഞ ആറുമാസങ്ങളിലെ അവസാനത്തെ സംഭവമായിരുന്നു പശു കുത്തിയത്.

ആശുപ്രതിയിലെത്തിയ പലരും ചേർന്ന്, ഒരു പ്രശ്നം വെച്ചാലെന്ത് എന്നാലോചിച്ചു . ഇത്രയും ദൈവഭയവും ഭക്തിയുമുള്ള ഒരാൾക്ക്, എന്തു കൊണ്ടാണ് ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് . അതും അമ്പലപരിസരത്തുവെച്ച്. ഭാര്യക്ക് ആദ്യം ആ ആശയത്തോട് യോജിപ്പില്ലായിരു ന്നെങ്കിലും ഒടുവിൽ സമ്മതിച്ചു. അമ്പലം ശാന്തിക്കാരൻ നിർദ്ദേശിച്ച ജ്യോത്സ്യനെത്തന്നെ പ്രശ്നം വയ്ക്കാൻ ബുക്ക് ചെയ്തു . പറഞ്ഞുറപ്പിച്ച് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ജ്യോത്സ്യൻ വീട്ടിലെത്തി. നാട്ടുകാരിൽ പ്രധാനിമാരും വീട്ടുകാരും ഹാജരായി. ഭാര്യ വീട്ടിനുള്ളിൽ നിന്നും പതുക്കെ ശിവാനന്ദനെ താങ്ങിപ്പിടിച്ച് നടത്തി, ഉമ്മറത്ത് ജോത്സ്യനു സമിപം ഇരുത്തി. മുറിവുകൾ ഉണങ്ങി തുടങ്ങ ന്നതേയുള്ളു . 

അയാൾ നിർവികാരനായി അവിടെയിരുന്നു . ജോത്സ്യൻ പലകമേൽ വരച്ച കളങ്ങളിൽ കവിടി നിരത്തി ധ്യാനനിരതനായി . ആളുകൾ ആകാംഷയോടെ ജ്യോത്സ്യന്റെ പ്രവർത്തികൾ ശ്രദ്ധിച്ചു നിന്നു . അയാൾ ഇടക്കിടക്ക് എന്തൊക്കെയോ ശ്ലോകങ്ങൾ ചൊല്ലുകയും, കവിടികൾ കളങ്ങളിൽ മാറ്റി മാറ്റി വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ അല്പം നീണ്ടു നിന്ന ധ്യാന ത്തിനു ശേഷം ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഇങ്ങിനെ പറഞ്ഞു; ആരോടെന്നില്ലാതെ -

'ശിവാനന്ദൻ സ്വന്തം കർമ്മങ്ങളുടെ ലോകത്തേക്ക് മടങ്ങി വരേണ്ടതുണ്ട്. പരമശിവനു വേണ്ടത് അതാണ് . സ്വന്തം കർമ്മങ്ങൾ തിരിച്ചറിഞ്ഞ് അവ നിറവേറ്റുക . അതാണ് ജീവിതം . അതുകഴിഞ്ഞ് സമയഉണ്ടെങ്കിൽ മാത്രം അങ്ങോട്ടു ചെല്ലുക. സ്വന്തം കർമ്മങ്ങൾ ശരിയായി നിറവേറ്റുന്നതുതന്നെയാണ് ഈശ്വരസേവ. സ്വന്തം കർമ്മങ്ങൾ മറന്ന് അങ്ങോട്ടു പോകണ്ട. . ഓരോ അനുഭവങ്ങൾ നല്കി പരമശിവൻ പറയാൻ ശ്രമിച്ചത് അതാണ് .'

0 comments:

Post a Comment

Subscribe