Friday, February 11, 2011

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ -1 ബ്രസീൽ

തെക്കേ അമേരിക്കയെക്കുറിച്ചു സ്കൂളിൽ പഠിച്ച ചില കാര്യങ്ങൾ  മാത്രമേ ഓർമയിലുണ്ടായിരുന്നുള്ളൂ. ആമസോൺ  വനങ്ങൾ, ഫുട് ബോൾ പ്രേമികളായ നാട്ടുകാർഏറ്റവും കൂടുതൽ  കാപ്പി കയറ്റുമതി ചെയ്യുന്ന നാട്..ഇങ്ങിനെ ചിലത്
              
 ഞാൻ ആദ്യം പോയത് ബ്രസീലിലേക്കാണ്.  നല്ല സുഹൃത്തും സഹപ്രവർത്തകനുമായ ബ്രസീല്കാരൻ  ഒഗുസ്ടോ (Augusto) വളരെ നല്ല ഒരു ക്ലാസ്സ് തന്നെ തന്നു. ലോകത്തിലെ എട്ടാമത്തെ സമ്പന്ന രാഷ്ട്രം. പ്രകൃതി സമ്പത്ത് കൊണ്ട് അനുഗൃഹീതമാണവിടം. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എയർ പ്‌ളെയിൻ  നിർമാതാക്കളാണ് ബ്രസീൽ. വിശാലമായ  രാജ്യത്തെ ഉൾനാടൻ റോഡുകൾ  അത്ര  നല്ലതല്ലാത്തതിനാലാവണം  എയര് പ്ലെയിനുകളെ ആശ്രയിക്കാൻ  തുടങ്ങിയത്..എന്നാൽ ഇന്ന് വടക്കേ അമേരിക്കയിലേക്ക് വരെ പ്ലയിനുകൾ  നിർമിച്ചു കയറ്റി അയക്കുന്നുണ്ട്. കോണ്ടിനെന്റൽ എയർ ലൈൻസിന്റെ  (continental airlines)  ചെറിയ പ്ലെയിനുകളെല്ലാം തന്നെ ബ്രസീല് നിര്മിച്ചു നല്കുന്നതാണ് .

സൗത്ത് അമേരിക്കൻ  ചരിത്രം മിത്തുകളുമായും  ബന്ധപ്പെട്ടു കിടക്കുന്നു. പ്രധാനമായും മൂന്നു  സംസ്കാരങ്ങളാണ് നിലവിലുണ്ടായിരുന്നത്, മായൻ , ഇന്കാ, പിന്നെ ആസ്ടെക്. മൂന്നു സംസ്കാരങ്ങൾ ഒരുകാലത്തു  മൂന്നു സാമ്പ്രാജ്യങ്ങൾ കൂടിയായിരുന്നു. മായൻ  ക്രിസ്തുവിനുമുമ്പ്  ഒരായിരം വര്ഷങ്ങള്ക്കു മുൻപുണ്ടായതാണ്. ക്രിസ്തു വർഷം എട്ട് -ഒൻപതു നൂറ്റാണ്ടുകൾ വരെ അത് നിലനില്ക്കുകയും ചെയ്തു. അവരുടെ  കണക്കിലുള്ള പരിജ്ഞാനം, അസ്ട്രോണൊമി, മായൻ  കലണ്ടർ  എന്നിവ വളരെ പ്രശസ്തമാണ്. യുദ്ധങ്ങളും ക്ഷാമങ്ങളും കൊണ്ട്  മായന് സംസ്കാരം മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയായിരുന്നു. ആന്റീസ് പർവതങ്ങളിൽ ജീവിച്ചിരുന്നവരാണ് ഇനകാ ജനത. സിമന്റ്  ഉപയോഗിക്കാതെ കൂറ്റൻ  കല്ലുകൾ കൊണ്ടുള്ള നിർമാണ രീതി ഭൂകമ്പങ്ങളെപ്പോലും ചെറുത്തു നില്ക്കുന്ന ഒന്നായിരുന്നു.   സൂര്യചന്ദ്രന്മാരെയും പർവതങ്ങളെയും മറ്റു പ്രകൃതിശക്തികളെയും ആരാധിച്ചിരുന്ന അവരുടെ മതവിശ്വാസം വളരെ കൌതുകമുളവാക്കുന്നതാണ്. യുദ്ധങ്ങളെ നേരിടേണ്ടി വന്നതുമൂലം തന്നെയാവണം, ഇൻകാ സാമ്പ്രാജ്യവും പതിനാറാം നൂറ്റാണ്ടോടുകൂടി അപ്രത്യക്ഷമായി. ഇൻകാ, മായൻ  തുടങ്ങിയ സംസ്കാരങ്ങളെ പോലെ തന്നെ ശക്തമായി നിലനിന്ന മറ്റൊരു സംസ്കാരമാണ് ആസ്ടെക് (Aztec). ഏകദേശം ഈ സമയത്തു തന്നെ  ആസ്ടെക് സാമ്പ്രാജ്യവും നശിക്കുകയുണ്ടായി, പ്രധാന കാരണം സ്പാനിഷ് അധിനിവേശം തന്നെ. തനതു സംസ്കാരങ്ങളുടെ തകർച്ചയെത്തുടർന്ന് നമ്മൾ  കാണുന്നത് സ്പാനിഷ്  കോളനിവൽക്കരണമാണ്. തെക്കേ അമേരിക്കയിൽ  ബ്രസീൽ  ഒഴികെ മറ്റെല്ലാ പ്രധാന പ്രദേശങ്ങളും സ്പാനിഷ് അധീനതയിലായിരുന്നു. ബ്രസീലാവട്ടെ  പോര്ച്ചുഗീസ് കാരുടെ കോളനിയും.അതിമനോഹരവും അതിവിശാലവുമായ നാടെന്നതിനു പുറമെ അവിടുണ്ടായിരുന്ന സ്വർണവും മറ്റു പ്രകൃതി സമ്പത്തുകളും ആയിരിക്കണം അവരെ ഏറ്റവും കൂടുതല് മോഹിപ്പിച്ചത്.


പ്രൊജക്റ്റ് പ്രമാണിച്ച് ഒരു മൂന്നാഴ്ചത്തെ താമസമാണ്, സാൻപോളോ ( Sao Paulo ) സിറ്റിയിൽ. ബ്രസീലിന്റെ തലസ്ഥാനം ബ്രസലിയ ആണെങ്കിലും കൊമേർഷ്യൽ കാപിറ്റൽ  സാൻപോളോ ആണ്, നമ്മുടെ ന്യൂഡൽഹിയും ബോംബയും പോലെ. ന്യൂ  ജെര്സിയിലെ ന്യൂയർക്ക്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ  നിന്നും ടീം മെമ്പറായ  ഗുജറാത്തി സുഹൃത്തുമൊത്തു  പാതിരാത്രിയോടെ പ്ലയിൻ കയറി. സുഖകരമായ യാത്ര. രാത്രിയോ പകലോ ആയിക്കൊള്ളട്ടെ, പ്ലയിൻ  യാത്രയിൽ  എനിക്ക് ഉറങ്ങാൻ കഴിയാറില്ല. എന്റെ സുഹൃത്ത് അരവിന്ദ് ആകട്ടെ കയറിയതും സീറ്റ് പിന്നോട്ടാക്കി അതില് വിശാലമായി ചാരി കിടന്നു ഒറ്റ ഉറക്കം വച്ച് കൊടുത്തു. ഒൻപതു  മണിക്കുറോളം യാത്ര കഴിഞ്ഞു ഞായറാഴ്ച രാവിലെ‌പതിനൊന്നു  മണിയോടെ സാൻപോളോ  വിമാനത്താവളത്തിലെത്തിബ്രസീലിൽ  കഴിയണമെങ്കിൽ  പോര്ച്ചുഗീസ് ഭാഷ അറിയണം എന്ന് ഓഗുസ്ടോ താക്കീത് തന്നെങ്കിലും സംഗതി ഇത്ര ഗുരുതരമാണ് എന്ന് ഞങ്ങള് കരുതിയില്ല. അന്താരാഷ്ട്ര എയർപോർട്ട് ആയിട്ടുപോലും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ കാണുവാന് കഴിഞ്ഞില്ല. ഒന്ന് പറയട്ടെ, ബ്രസീലിൽ  കഴിഞ്ഞ മൂന്നു ആഴ്ചയും, ഭാഷയുടെ കാര്യത്തിൽ  മാത്രമാണ് ഞങ്ങൾക്ക് കുറച്ചു പ്രയാസം നേരിടേണ്ടി വന്നത്. ഇമ്മിഗ്രേഷൻ ചടങ്ങുകൾ  കഴിഞ്ഞു ഞങ്ങൾ  പുറത്തു വന്നു. അഴിമതിയും കുറ്റകൃത്യങ്ങളും ബ്രസീലിൽ സാധാരണയാണെങ്കിലും  ഏറ്റവും കൂടുതൽ  മാഫിയ സംഘങ്ങൽ  പ്രവർത്തിക്കുന്നതും സംഘടിതമായ കുറ്റകൃത്യങ്ങൽ നടക്കുന്നതുമായ സ്ഥലം സാൻപോളോ  നഗരമാണ്. അതുകൊണ്ട് തന്നെ  എയർ പോർട്ടിനകത്തുള്ള  ടാക്സി കൗണ്ടറിൽ നിന്ന് മാത്രമേ ടാക്സി പിടിക്കാവു എന്ന് പ്രത്യേകം നിർദേശമുണ്ടായിരുന്നു. ഭാഷ അറിയാതെ അവിടെയും നന്നേ പ്രയാസപ്പെട്ടു





ഞങ്ങൾ  കൊടുത്ത അഡ്രസ് ലക്ഷ്യമാക്കി ഡ്രൈവർ  വണ്ടിയോടിച്ചു . കുറച്ചു നേരം കഴിഞ്ഞു കാർ  ഹൈവേയിൽ  കയറി വേഗത്തിൽ  പോകാൻ തുടങ്ങി. ഞങ്ങൾ കൌതുകത്തോടെ പുറത്തെ കാഴ്ചകൾ  നോക്കിയിരുന്നു. ചാറ്റൽ  മഴയുമുണ്ട്. നമ്മുടെ  നാട്ടിലെ കാലാവസ്ഥ തന്നെ. റോഡിനിരുവശവും കോൺക്രീറ്റിൽ  തീർത്ത കൂറ്റൻ  സൗധങ്ങൾമതിലുകളിൽ  പല വർണ്ണങ്ങളിലുള്ള ഗ്രാഫിറ്റി എഴുത്തുകളും ചിത്രങ്ങളും. വടക്കേ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ റോഡിലെ ലയിനുകൾ  വീതി കുറഞ്ഞതാണ്അതുപോലെ തന്നെ ചെറിയ കാറുകളും. ഏകദേശം ഒരു  മണിക്കൂർ  കഴിഞ്ഞു ഹൈവെയിൽ നിന്നും പുറത്തിറങ്ങി വണ്ടി  സിറ്റിയിലൂടെ പോകാൻ  തുടങ്ങി. കുന്നുകളും താഴ്വരകളും, അവയിലൂടെ വളഞ്ഞും തിരിഞ്ഞും കയറ്റവും ഇറക്കവുമായി കിടക്കുന്ന റോഡുകളുംസിറ്റി വല്ലാത്ത തിരക്കുള്ള സ്ഥലമാണ്. കുത്തനെയുള്ള ഒരു കയറ്റത്തിലെ ട്രാഫിക് സിഗ്നലിൽ  വണ്ടി നിറുത്തിയിട്ടു സിഗ്നല് മാറി മുന്നോട്ടു എടുത്തപ്പോൾ  ചെറുതായൊന്നു പേടിച്ചു


കുറച്ചു സമയത്തിനു ശേഷം വണ്ടി ഞങ്ങളുടെ ഹോട്ടലിനു മുന്നിലെത്തി. അന്താരാഷ്ട്ര ശൃംഖലയിൽ പെട്ട ഹോട്ടൽ  ആയിരുന്നിട്ടു കൂടി ഇംഗ്ലീഷ് അറിയുന്നവർ  അപ്പോൾ  അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ടാവണം റിസപ്ഷനിൽ  ഉണ്ടായിരുന്ന ഒരാളു പോയി മാനജരെ കൂട്ടി വന്നു. അവര് ഒരു വിധം ഇംഗ്ലീഷ് പറയുന്നുണ്ട്,  ഞങ്ങൾക്ക് സന്തോഷമായി.  വിശദമായി പ രിചയപ്പെട്ടു..ഫാബിയോള..ഞങ്ങൾ നല്ല ചങ്ങാത്തത്തിലായി, ഇനിയും സഹായം വേണ്ടതല്ലേ..


ഓഫീസു മുഖേന ഹോട്ടൽ  ബുക്ക് ചെയ്തതിനാൽ  സുരക്ഷിതത്വത്തെകുറിച്ച് ഞങ്ങൾക്ക് ആശങ്കകളില്ലായിരുന്നു. പ്രദേശം അധികം പ്രശ്നമില്ലാത്ത സ്ഥലം തന്നെയായിരുന്നു..എങ്കിലും രാത്രി അധികം താമസിച്ചു റോഡിലുടെ നടക്കരുതെന്നും മറ്റും കൂടെ ജോലി ചെയ്യുന്ന ബ്രസീലിയൻ  സുഹൃത്തുക്കൾ  ഉപദേശിച്ചിരുന്നു. എങ്കിലും എത്തിയ ദിവസം വൈകുന്നേരം തന്നെ ഒന്ന് പുറത്തിറങ്ങി നടക്കാൻ  തീരുമാനിച്ചു. തിരിച്ചു വരുന്ന വഴി ഹോട്ടലിനെതിരെയുള്ള ഒരു ചെറിയ റസ്റ്റാറന്റിൽ  ഒന്ന് കയറി...വെറുതെ....ഒരു പത്തിരുപതു പേർ , ആണുങ്ങളും പെണ്ണുങ്ങളുംഉള്ളിലിരുന്നു ചെറിയ സ്നാക്കും മറ്റും കഴിക്കുന്നുണ്ട്. കടയുടെ മുൻവശത്ത്. കുറേപ്പേര് നിന്ന് വർത്തമാനം പറയുന്നു, സിഗരട്ട് വലിക്കുന്നു, ബിയർ  കുടിക്കുന്നു. കാഴ്ച എടുത്തുപറയാൻ  കാരണമുണ്ട്. സാൻപോളോ തെരുവുകളിൽ  പ്രവർത്തി ദിവസ്സമെന്നോ അവധി ദിവസ്സമെന്നോ വ്യ ത്യാസ്സമില്ലാതെ ആളുകൾ ഒത്തു ചേരുന്ന സ്ഥലങ്ങളിലോന്നയിരുന്നു അത്. എല്ലാ ദിവസ്സവും വൈകുന്നേരം ഏഴു മണിയോടെ ആൺ പെൺ ഭേദമില്ലാതെ 
പ്രായ ഭേദമില്ലാതെ ആളുകൾ  പുറത്തിറങ്ങുന്നുഇത് പോലുള്ള സ്ഥലങ്ങളിൽ  പോയിരുന്നു സൗഹൃദം പങ്കുവെക്കുന്നു. രാത്രി പത്തു മണിയോടെ പിരിഞ്ഞു പോകുന്നു.

ആദ്യം തികച്ചും അപരിചിതരെ പ്പോലെയാണ് അവർ ഞങ്ങളെ കണ്ടതെങ്കിലും അൽപ്പസമയം കഴിഞ്ഞു ഒരാൾ  രണ്ടു ചെറിയ ഗ്ലാസുകളിൽ  ബിയർ നിറച്ചു ഞങ്ങൾക്ക് നേരെ നീട്ടി. സംസാരിക്കാൻ  കഴിഞ്ഞിലെങ്കിലും ബിയറിലൂടെ സൗഹൃദം പങ്കിട്ടു ഞങ്ങൾ അവരോടൊപ്പം കൂടി. കുറച്ചു കഴിഞ്ഞു  വയസ്സായ ഒരാൾ  അവിടേക്ക് വന്നു..അയാൾ  നല്ല ഇംഗ്ലീഷിൽ  ഞങ്ങളോട് സംസാരിക്കാൻ  തുടങ്ങിറിട്ടയർ ചെയ്ത സിറ്റി മേയർ  ആയിരുന്നു അയാൾ. ഇന്ത്യയെ കുറിച്ചുള്ള അയാളുടെ അറിവുകൾ  ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിയതൂടൊപ്പം തന്നെ ചുറ്റും കൂടിയവർക്ക് സംഭാഷണങ്ങൾ  പോര്ച്ചുഗീസിൽ തര്ജിമ  ചെയ്തു  അവരെയും ചർച്ചകളിൽ  പങ്കെടുപ്പിച്ചു. കൂട്ടത്തിലൊരാൾക്ക് ഞങ്ങളോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ  പോലും മേയർ  സഹായിച്ചു. ദിവസ്സം ഒരു പ്രത്യേക അനുഭവമായിരുന്നുചെറിയ കുപ്പികളിലെ ബിയറിനെക്കാൾ  വലിയ ബോട്ടിൽ ആണ് അവിടെ സാധാരണം.ബിയർ  ആര് വാങ്ങുന്നുവെന്നതോ ആര് കുടിക്കുന്നുവേന്നതോ ആര് കാശ് കൊടുക്കുന്നുവേന്നതോ അവിടെ വിഷയമായിരുന്നില്ല. ഇഷ്ട്ടം പോലെ കുടിക്കനുണ്ടാവുക... എല്ലാവരും സന്തോഷത്തോടെ കുടിക്കുക..അതായിരുന്നു അവരുടെ രീതി. ഒരാൾ  ഒരു കുപ്പി വാങ്ങിയാൽ  അത് തുറന്നു വക്കും, കൂടെ ചെറിയ ഗ്ലാസ്സുകളും..വേണ്ടവർക്ക് വേണ്ടപോലെ കുടിക്കാം..ഒപ്പം സിഗററ്റു  വലിയുമുണ്ട്. കൂട്ടത്തില് പറയട്ടെ, ബ്രസീലിലെ ജനപ്രീതിയാർജിച്ച ഒരു ബിയറിന്റെ പേര് "ബ്രഹ്മ" എന്നാണ് .  ബ്രാൻഡ്  കണ്ടപ്പോൾ തന്നെ എന്റെ ചോര  തിളച്ചു, ഞങ്ങളുടെ ദൈവത്തിന്റെ പേരുവച്ച് കള്ളു  കച്ചവടമോ?

ഏതായാലും മിക്കവാറും എല്ലാ ദിവസ്സവും പോകുന്ന ഒരു ഹാങ്ങ് ഔട്ട് സ്ഥലമായി അവിടം മാറികുറെ നല്ല കൂട്ടുകാരെ അവിടെ ഞങ്ങൾ കണ്ടുപറഞ്ഞറി ഞ്ഞിട്ടാവണം  ഇംഗ്ലീഷ് അറിയാവുന്നവരും എത്താൻ  തുടങ്ങി.അതിൽ  കോളേജ് വിദ്യാർത്ഥികളും അവരുടെ കാമുകിമാരും   ഉണ്ടായിരുന്നു. പരിചയപ്പെടുമ്പോഴും പിന്നെ സുഹൃത്തുക്കളായി കാണുമ്പോഴും ആണുങ്ങള് തമ്മിൽ  കെട്ടിപ്പിടിക്കുന്ന ഒരു രീതി അവർക്കുണ്ടായിരുന്നുഎന്നാൽ  പുരുഷൻ  സ്ത്രീയെ കവിളിൽ  ചുംബിച്ചു  കൊണ്ടാണ് സൗഹൃദം പ്രകടമാക്കിയിരുന്നത്. ഒരു ദിവസം രണ്ടു വിദേശി ഇന്ത്യാക്കാരെ പരിചയപ്പെടാം എന്ന് പറഞ്ഞിട്ടാവണം  ഒരുവൻ  കാമുകിയുമായെത്തിപരിചയപ്പെടുന്നതിന്റെ ഭാഗമായി അവൾ എന്റെ കവിളിൽ  ഒരു സീല്ക്കാരശബ്ദത്തോടെ ഉമ്മ വച്ചു..അവളുടെ ചുണ്ടുകളില് സിഗരറ്റിന്റെ മണമുണ്ടായിരുന്നു എന്നതൊഴിച്ചാൽ എനിക്ക് മറ്റു പരാതികളൊന്നും തന്നെയില്ലായിരുന്നു..


ബ്രസീല് എന്ന രാജ്യത്തെ ആളുകളെയും ജീവിതരീതിയും കുറിച്ച് മനസ്സിലാക്കുവാൻ  കൂട്ടുകെട്ട് വളരെ സഹായിച്ചുഒരു നാടോടി പാട്ടുകാരൻ  കൂട്ടത്തിലുണ്ടായിരുന്നു. അയാൾ  വരുമ്പോഴൊക്കെ ബ്രസീലിയൻ  നാടോടി ഗാനങ്ങൾ പാടി ഞങ്ങളെ രസിപ്പിച്ചിരുന്നു. പാടിയശേഷം അതിന്റെ അർത്ഥം പോർച്ചുഗീസിൽ പറയുകയും ഇംഗ്ലീഷ് അറിയാവുന്നവർ  അത് ഞങ്ങൾക്കായി പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. അയാൾ സ്വന്തമായി ആൽബങ്ങൾ ഇറക്കിയിട്ടുണ്ടെന്നും ക്ലുബുകളിൽ  പാടിയിരുന്നുവെന്നും പറഞ്ഞു.


സ്ഥലവാസികളായ  സുഹൃത്തുക്കൾ  ഉണ്ടായിരുന്നത് കൊണ്ട് സ്വവർഗാനുരാഗികൾക്കായുള്ള  ഒരു ക്ലബിലും അവർക്കായുള്ള തന്നെ ഷോപ്പിംഗ് മാളിലും  പോകാൻ കഴിഞ്ഞു. ക്ലബിൽ  നിന്നും ഒന്ന് രണ്ടു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നെങ്കിലും റിസ്ക് ഭയന്ന് അതിനു മുതിർന്നില്ല. കണ്ട സ്വവർഗാനുരാഗികൾ  കൂടുതലും കോളേജ് വിദ്യാർത്ഥി കളായിരുന്നുപല നിലകളുണ്ടായിരുന്ന മാളിന്റെ ഏറ്റവും മുകളിലത്തെ നിലയില് പോയാൽ  രസമുള്ള ചില കാഴ്ചകള് കാണാം എന്നതുകൊണ്ട് സുഹൃത്തുക്കൽ ഞങ്ങളെ അങ്ങോട്ട് കൂട്ടികൊണ്ട് പോയി. അവിടെ ഒരു ഭാഗത്ത് ചെറിയ മേശകൾക്ക് ചുറ്റും പ്രണയാർദ്രരായി കെട്ടി പുണർന്നിരിക്കുന്ന ജോഡികളെ ഞങ്ങൾ  കണ്ടു..

ബ്രസീല് സന്ദർശിക്കുന്ന ഒരാൾ  കണ്ടിരിക്കേണ്ടതും എന്നാൽ  ഞങ്ങൾക്ക് കാണാൻ  സാധിക്കാതെ പോയതുമായ ഒന്നുണ്ട്, ബ്രസീലിയൻ കാർണിവൽ. രാജ്യം മുഴുവൻ  ആഘോഷിക്കപ്പെടുന്ന മഹോത്സവം. കാർണിവൽ  ഫെബ്രുവരി, മാര്ച് മാസ്സങ്ങലിലാണ് നടക്കുക, എന്നാൽ ഞങ്ങൾ  പോയത് ജനുവരിയിലും. അത് കാണുവാൻ കഴിഞ്ഞില്ലെങ്കിലും ചെന്നിടത്തെല്ലാം കാർണിവലിനായുള്ള തയ്യാറെടുപ്പുകൾ  കണ്ടതിൽ  നിന്നും അതിന്റെ പ്രാധാന്യവും ഗാംഭീര്യവും മനസ്സിലാക്കുവാൻ  കഴിഞ്ഞു ഉത്സവത്തെക്കുറിച്ചുപറയാൻ  കാരണം ഇത് ബ്രസീലിന്റെ സംസ്കാരം അറിയാൻ  ഏറെ സഹായിക്കുന്ന ഒന്നാണെന്നുള്ളതാണ്. എല്ലായിടത്തും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും "കാർണിവൽ തലസ്ഥാനം " എന്നറിയപ്പെടുന്നത് ബ്രസീലിന്റെ ആദ്യ തലസ്ഥാനമായ റിയോ ഡി ജെനീരോ  (Rio -De -Jenero) യാണ്. ചരിത്രപരമായി നോക്കുമ്പോൾ അതിനും കാരണമുണ്ട്. പുരാതന ഗ്രീസും റോമും ഉൾപ്പെടെ യൂറോപ്പിലെ ഒരു ആചാരമായിരുന്നു കാർണിവൽ. "കാര്നിവാലെ" എന്നാല് മത്സ്യ മാംസാദികളോട്  വിട എന്നർത്ഥം. കോളനിവല്ക്കരണത്തിന് ശേഷം പോര്ച്ചുഗീസുകാരാണ് ഇത് ബ്രസീലിൽ തുടങ്ങിവച്ചത്. എന്നാൽ  കാലക്രമേണ ആഫ്രിക്കയിൽ  നിന്നും അടിമകളായി ബ്രസീലിൽ  എത്തപ്പെട്ട കറുത്ത വർഗക്കാരുടെ സംഗീതവും നൃത്തവും ചേർന്ന തനതു കലയായ സാംബ മ്യൂസിക് കാർണിവലിന്റെ കാതലായി. മൂന്നു സംസ്കാരങ്ങളുടെ സമന്വയമായിരുന്നു അത് - ആഫ്രിക്കന് അടിമകള്, ആദിമ  അമേരിക്കാക്കാർ , പിന്നെ പോര്ച്ചുഗീസുകാർ. 17 , 18 , 19 നൂറ്റാണ്ടുകളിലാണ് അടിമകള് കൂടുതലായി ബ്രസീലിൽ  എത്തുന്നത്. ബാഹിയ , സാല്വഡോർ  എന്നീ സ്ഥലങ്ങളിലായിരുന്നു അവര് കൂടുതലായി എത്തിയിരുന്നതെങ്കിലും പത്തൊൻപതാം  നൂറ്റാണ്ടിന്റെ അവസാനത്തോടെ അവര് അന്നത്തെ തലസ്ഥാനമായ റിയോയിൽ  താവളമുറപ്പിച്ചു. കാര്ണിവൽ  കാണാൻ  മാത്രം ഓരോ വര്ഷവും 600 , 000 -ഓളം വിദേശികള് റിയോയിൽ  എത്തുന്നുണ്ട്.


                    അടുത്തയാഴ്ച : കമ്പിനാസ് സുഖമുള്ള ഒരോർമ 

0 comments:

Post a Comment

Subscribe